Wednesday, 22 June 2016

നിലവിളി നിലയ്ക്കാത്ത നീലഗിരി GPSS പുത്തൻ തലമുറ അറിയാതെ പോയ ഗൂഡലുരിന്റെ ചരിത്രം പോണ്ടിച്ചേരി യൂണിവേഴ്സിറ്റി പ്രൊഫസ്സർ ശ്രീമതി ഡോക്ടർ കെ ശ്രീലത എഴുതുന്നു നിലവിളി നിലയ്ക്കാത്ത നീലഗിരി.... പിറന്ന മണ്ണിനും നട്ടു വളര്ത്തിയ വിളകൾക്കും വേണ്ടി 3 ലക്ഷത്തോളം വരുന്ന ഒരു ജനത മുറവിളി കൂട്ടുവാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങൾ പിന്നിടുന്നു. പ്രകൃതി ഭംഗികൊണ്ടും ജൈവ, ജീവ വൈവിധ്യങ്ങൾകൊണ്ടും ഐക്യ രാഷ്ട്ര സംഘടനയുടെ പൈതൃകപ്പട്ടികയിൽ ഇടം കണ്ടെത്തിയ നീലഗിരി, പക്ഷെ അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന കർഷകനും കർഷകത്തൊഴിലാളികൾക്കും എന്നും ആവലാതിയും കണ്ണുനീരും മാത്രം ബാക്കിയാക്കുന്നു. ചരിത്രം. ബ്രിട്ടീഷുകാരുടെ ആഗമനത്തിനും മുൻപ്, 124,800 ഏക്കറോളം വരുന്ന ഈ ഭൂപ്രദേശം, ഇന്നത്തെ ഗൂടല്ലൂർ, പന്തല്ലൂർ താലൂക്കുകൾ, പണിയരാജാവായ വള്ളവനൂർ, മറ്റൊരു ആദിവാസി ഭരണാധികാരിയായിരുന്ന നെല്ലയർക്കരസി, ഇന്നത്തെ കേരളത്തിന്റെ ഭാഗമായിരുന്ന നിലമ്പൂർ കോവിലകം എന്നീ ഭരണകർത്താക്കളുടെ അധീനതയിലായിരുന്നു. തങ്ങളുടെ ഭൂപ്രദേശം വിസ്ത്രുതപ്പെടുത്തുന്നതിന്റെ ഭാഗമായി, നിലമ്പൂർ കോവിലകം മറ്റു രണ്ടു ഭരണാധികാരികളെയും കീഴ്പ്പെടുത്തുകയും അവരുടെ ഭൂപ്രദേശം കൂടെ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ, ഈ ഭൂപ്രദേശങ്ങൾ അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രോവിന്സിന്റെ കീഴിലായി. 1845 ൽ നിലമ്പൂർ കോവിലകം ഈ ഭൂപ്രദേശത്തിന്റെ ചില ഭാഗങ്ങൾ മഞ്ജുശ്രീ പ്ലാന്റ്റേനും തുടര്ന്നുള്ള വർഷങ്ങളിൽ അതുപോലുള്ള മറ്റു ഒന്പതില്പരം വന്കിട തോട്ടമുടമകൾക്കും പാട്ടവ്യവസ്ഥയിൽ പതിച്ചുനല്കി. ഏകദേശം 50,000 ത്തിൽ പരം ഏക്കർ ഭൂമി ഇപ്രകാരം പതിച്ചുനല്കപ്പെട്ടു. 1940തുകളുടെ അവസാനത്തിലും 1950കളിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ ദാരിദ്ര്യത്തിൽ നിന്ന് കരകയരുവാൻ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും കാർഷീക വൃത്തി വലിയതോതിൽ പ്രോത്സാഹിപ്പിക്കപെട്ടു. ഈ കാലയളവിൽ നടപ്പില വരുത്തിയ മദ്രാസ് പ്രസിടന്സിയുടെ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് ഏറെ ഫലഭൂയിഷ്ടമായ ഗൂടല്ലൂരിന്റെ മണ്ണിലും കുടിയേറ്റം ആരംഭിക്കുന്നത്. മുണ്ട് മുറുക്കിയുടുത്തു വിശപ്പടക്കിയും, മലമ്പനി പോലുള്ള മാരാരോഗങ്ങൾക്ക് വഴങ്ങിയും തഴങ്ങിയും, ഇവിടുത്തെ പൂർവീകന്മാർ ഗൂടല്ലൂരിന്റെ മണ്ണിൽ 100 മേനി വിളയിച്ചു. 1956 ൽ നടന്ന സംസ്ഥാനങ്ങളുടെ അതിര്ത്തി പുനർനിർണയത്തോടെ മലബാർ പ്രോവിന്സിന്റെ ഭാഗമായിരുന്ന ഈ പ്രദേശങ്ങൾ, ഇന്നത്തെ ഗൂടല്ലൂർ പന്തല്ലൂർ താലൂക്കുകൾ, തമിഴ്നാടിന്റെ ഭാഗമായി. 1969ൽ നിലവിൽവന്ന ജന്മം ആക്ട് (Gudalur Janmam Estates (Abolition and Conversion into Ryotwari) Act 1969) കാര്യങ്ങൾ തലകീഴ് മറിച്ചു. കേരളത്തിൽ നടന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ചുവടുപിടിച്ചു കൈവശക്കാരന് ഭൂമി പതിച്ചു നല്കാൻ നിലവിൽ വന്ന ഈ നിയമം വെളിച്ചം കണ്ടതുതന്നെ 1974ൽ ആണ്. ചെറുകിട കർഷകനും, കൈവശക്കാരനും ഈ നിയമത്തിന്റെ ആനുകൂല്യം കിട്ടിയില്ല എന്ന് മാത്രമല്ല, ഇതിന്റെ പഴുതുകൾ മുതലെടുത്ത് സംസ്ഥാന സർക്കാർ ഈ ഭൂമിയുടെ ഭീമ ഭാഗവും കൈക്കലാക്കി. അതുകൂടാതെ പാട്ട വ്യവസ്ഥയിലൂടെ ഭൂമി കൈവശം വച്ചിരുന്ന വൻകിട തോട്ടമുടമൾക്കായി നിയമത്തിൽ നിഷ്കര്ഷിച്ചിരുന്ന സെക്ഷൻ 17 നിൽ ചെറുകിട കര്ഷകരേയും ഉള്പെടുത്തി. സെക്ഷൻ 17 എന്നത് ഉപാധികൾ കൂടാതെ ഭൂമി ഏറ്റെടുക്കുവാൻ സർക്കാരിന് അധികാരം നല്കുന്നതാണ്. ഇത് ഈ ഭൂപ്രദേശത്ത് പട്ടയം നല്കാതിരിക്കുവാനുള്ള സര്കാരിന്റെ അടവ് നയമായിരുന്നു. തുടർന്ന് വന്ന നാളുകൾ ജനിച്ച മണ്ണിൽ നിന്ന് ചെറുകിട കര്ഷകരേയും കര്ഷക തൊഴിലാളികളെയും കുടിയിറക്കുന്നവയായിരുന്നു. 1972 മുതൽ കുടിയറക്കൽ പ്രക്രിയകൾ സർക്കാർ ആസൂത്രണം ചെയ്യുകയും 1978 മുതൽ 1981 വരെ കുടിയിറക്കുകൾ നടത്തപ്പെടുകയും ചെയ്തു. എന്നാൽ മച്ചിക്കൊല്ലി ലൂയീസ് എന്ന കര്ഷകന്റെ ആത്മഹത്യയോടെ സുപ്രീം കോടതി ഇടപെടുകയും ഈ പ്രക്രിയ നിരത്തി വെക്കുവാൻ സർക്കാർ നിർബന്ധിതമാവുകയും ചെയ്തു. പ്രത്യക്ഷമായ കുടിയിറക്കൽ നടപടികൾ സർക്കാർ നിർത്തിയെങ്കിലും, 1969 മുതൽ ഇവിടുത്തെ ചെറുകിട കര്ഷകരേയും കര്ഷക തൊഴിലാളികളെയും പീഡിപ്പിക്കുന്നതിൽ മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയായിരുന്നു, അതിന്നും തുടരുന്നു. നേരിടുന്ന പ്രശ്നങ്ങൾ 1. മനുഷ്യ മൃഗ സംഘട്ടനങ്ങൾ: ഏറ്റവും പുതിയ വിവരാവകാശ നിയമപ്രകാരമുള്ള റിപ്പോർട്ട് അനുസരിച്ചു നീലഗിരിയിൽ മൃഗ സംഘട്ടനങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണം 98 ആണ്. ഇതിൽ ഗൂടല്ലൂർ മാത്രമെടുത്താൽ 38 മരണങ്ങൾ, 70 പേര്ക്ക് ഗുരുതരമായ പരിക്കുകൾ, 116 വളര്ത്തുമൃഗങ്ങൾ എന്ന് തുടങ്ങുന്നു. കൃഷി നാശം, ഭവന നാശം എന്നിവ വേറെയും. എന്ന് മാത്രമല്ല അവയുടെ വ്യാപ്തി അനുദിനം വര്ദ്ധിച്ചു വരികയും ചെയ്യുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങളുടെ പേരിൽ അധികാരികൾ കൈചൂണ്ടുന്നത് സാധാരണ കര്ഷകര്ക്ക് നേരെയാണ്. കാർഷീക വൃത്തികൊണ്ട് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിച്ചു എന്നതാണ് ആരോപണം. പക്ഷെ ആത്യന്തികമായ പ്രശ്നങ്ങൾ മനപ്പൂർവ്വം