Friday, 24 July 2015
നാദാപുരം പള്ളി. ചരിത്രത്തെ വ്യഭിജരിക്കരുത്
ചരിത്രത്തെ നോക്കി പല്ലിളിച്ച സുപ്രഭാതം..!
കഴിഞ്ഞ റമളാനിലെ അവസാനത്തെ ഞായറാഴ്ച (12-07-2015) "ഔലിയാക്കളുടെ(?)" സമസ്തയുടെ സുപ്രഭാതം ദിനപത്രത്തിന്റെ സപ്ലിമെന്റിൽ മഹത്തായ നാദാപുരം പള്ളിയെ പറ്റി അഷ്‌റഫ് ചേരാപുരം എന്നയാൾ എഴുതിയ 'നാദാപുരം പള്ളിയുടെ ചന്ദന സുഗന്ധം' എന്ന ലേഖനത്തിൽ അടിമുടി സ്ഖലിതങ്ങൾ നിറഞ്ഞു നിൽക്കുന്നു എന്ന് കണ്ടതിനാൽ ഒരു ചെറിയ വിയോജനക്കുറിപ്പും തിരുത്തും രേഖപ്പെടുത്തട്ടെ.
__നാദാപുരം പള്ളിയുടെ ചരിത്രം പറഞ്ഞ രണ്ടു പത്രങ്ങൾ (മാധ്യമം - സുപ്രഭാതം) ഫോട്ടോയിൽ കൊടുത്തിരിക്കുന്നു. ഒന്ന് സുന്നികളുമായി ആശയപരമായി കടുത്ത വിയോജിപ്പുള്ള ജമാഅത്തുകാരന്റെതും മറ്റൊന്ന് കേരള സുന്നീ സമൂഹത്തിന്റെ ബഹുഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന 'സമസ്ത' ഈ.ക്കേ വിഭാഗത്തിന്റെതും__
രണ്ടും വായിക്കുന്ന ഏതൊരാൾക്കും തമ്മിൽ ഭേദം തൊമ്മനായ മാധ്യമം തന്നെ എന്ന് മനസ്സിലാകും..! നീതിപൂർവ്വമാണ് മാധ്യമത്തിന്റെ ലേഖകൻ വിഷയത്തെ കൈകാര്യം ചെയ്തത്.
ഇല്ലാത്തത് ഉണ്ടെന്നു വരുത്തി തീർക്കുകയും ഉള്ളതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് ഏറ്റവും താൽപ്പര്യമുള്ള മേഖലയാണ് ചരിത്രം. അത് കൊണ്ടാണല്ലോ ഭാരതീയ ചരിത്രം തന്നെ അടിക്കടി തിരുത്തലുകൾ നടത്തി കാവിവല്ക്കരണം നടത്താൻ നമ്മുടെ ഭരണാധികാരികൾ സ്കൂൾ സില്ലബസുകൾ പോലും പരിഷ്കരിച്ച് ചരിത്രത്തെ വ്യഭിചരിക്കുന്നത്..!
ഇസ്ലാമിക ചരിത്രത്തിന്റെ കാര്യത്തിൽ ഈ നിലപാട് സ്വീകരിക്കുകയും പരമസാത്വികരായ വളരെ നൂറ്റാണ്ടുകൾ മുമ്പുള്ള കാലത്തെ ഇമാമീങ്ങളുടെ അടക്കം കിതാബുകളിൽ കടത്തിക്കൂട്ടലുകളും വെട്ടിമാറ്റലുകളും നടത്തുകയും ചെയ്തവർ വഹ്ഹാബികളാണ്. ആഗോളതലത്തിൽ ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും തച്ചുടക്കുകയും പലവിധ കൈകടത്തലുകൾ നടത്തുകയും ചെയ്യുന്നത് വഹ്ഹാബിസത്തിന്റെ ഏറ്റവും നീചമായ ഒരു രീതിയാണ്.
അക്കൂട്ടത്തിൽ പെടുത്താവുന്ന തികച്ചും അപലപനീയമായ ഒരു ശ്രമം ആയിപ്പോയി മേൽപ്പറഞ്ഞ 'സു(കു)പ്രഭാത'ത്തിലെ ലേഖനം എന്ന് പറയാതെ വയ്യ.
നാദാപുരം എന്ന പ്രദേശത്തെ കൈരളിയുടെ ഇസ്ലാമിക ചരിത്രം വാഴ്ത്തുന്നത് വിജ്ഞാനത്തിന്റെ ഈറ്റില്ലമായ 'രണ്ടാം പൊന്നാനി എന്ന പേരിലാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഉലമാക്കളിൽ വളരെ വലിയൊരു ശതമാനം തന്നെ നാദാപുരത്തും ചുറ്റുഭാഗത്തുമുള്ള പള്ളികളിൽ നിന്ന് സമുദ്രസമാനരായ ആലിമീങ്ങളുടെ ദർസുകളിൽ നിന്ന് പകരപ്പെട്ട അറിവുകളുടെ വാഹകരാണ് എന്ന സത്യം ആരും നിരാകരിക്കില്ല. ഇന്ന് കാണുന്ന സകല സമസ്തകളുടെയും ഉസ്താദുമാരുടെ ഉസ്താദുമാർക്ക് അറിവ് പകർന്നു കൊടുത്ത ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്ലിയാർ അടക്കമുള്ള പരശതം ഉലമാക്കൾ ദർസ് നടത്തിയ പള്ളിയാണ് നാദാപുരം പള്ളി.
ആ പള്ളിയോട് കൗതുകം തോന്നാത്തവർ ഉണ്ടാകില്ല - പക്ഷേ ഒരു സത്യവിശ്വാസിക്ക് ആ പള്ളിയോടുള്ള ഏറ്റവും വലിയ സ്നേഹവും കൗതുകവും അല്ലാഹുവിന്റെ മഹത്തായ ദീനിന്റെ വിജ്ഞാനങ്ങൾ ലോകത്തിന്റെ വിവിധ കോണുകലിലേക്ക് എത്താൻ കാരണമായ അവിടുത്തെ ഓരോ ഇഞ്ച് സ്ഥലവും പവിത്രമാക്കിയ പാദസ്പർഷനങ്ങളാൽ അനുഗ്രഹീതമാക്കിയ ഉലമാ ഇനോടുള്ള സ്നേഹമാണ്. കലയും വാസ്തുശിൽപ്പ ചാതുരിയും മറ്റും മറ്റുമെല്ലാം അതിന്റെ ശേഷമേ വരൂ..
അവിടുത്തെ ആ ദർസിൽ പഠിക്കുന്നത് തന്നെ ഒരടയാളമായും വലിയ കാര്യമായും കുപ്രഭാത ലേഖകൻ തന്നെ മനസ്സിലാക്കുന്നു എന്നത് നന്നായി. അവിടെ ദർസ് നടത്തുക എന്നത് പിന്നെ പറയേണ്ടതില്ലാത്ത മഹത്വം തന്നെ ആണല്ലോ. അതാണ് തിരുത്തലുകൾക്ക് ശ്രമിച്ചതിനു പിന്നിലെ വികാരവും..! ശേഷം മൂപ്പർ ആ ദർസിൽ പഠിച്ച പ്രശസ്തരായ പലരെയും എണ്ണുകയാണ് -സുന്നികളെ സംബന്ധിച്ചിടത്തോളം സുപ്രസിദ്ധി നേടിയവരും കുപ്രസിദ്ധി നേടിയവരുമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയവരുടെ പേരുകൾ. മൗലാനാ ഈ.കെ അബൂബക്കർ മുസ്ലിയാർ, കീഴന ഓർ മുതലായവരും ചെകന്നൂർ മൗലവി, ഏ.പി അബ്ദുൽ ഖാദർ മൗലവി ഒക്കെ അവിടെ പഠിച്ചവർ.
ഈ.കെ അവർകൾ അവിടെ പഠിച്ചതാകട്ടെ കേവലം ഒന്നോ രണ്ടോ മാസമാണ് - അവിടുന്ന് പോകാനുള്ള കാരണവും പ്രസിദ്ധമാണ് (ഉദ്ധരിക്കാൻ താൽപ്പര്യപ്പെടുന്നില്ല) - ലേഖകൻ അന്വേഷിച്ചു പഠിക്കുന്നത് നന്നാകും. അതും പോരാഞ്ഞിട്ട് അവിടുത്തെ ദർസിൽ കുറച്ചു കാലം ഈ.കെ അവർകൾ ദർസ് നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് തികച്ചും കരുതിക്കൂട്ടി പറഞ്ഞു വെച്ച ഒരു നുണയും ചരിത്രത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പലുമാണ്. ഈ ഇല്ലാക്കഥകൾ ഒക്കെ പറയാൻ വെച്ച നാവ് കൊണ്ട് അതേ ദർസിൽ അരനൂറ്റാണ്ടിലേറെ കാലം ദര്സ് നടത്തിയ കീഴന ഓർ എന്ന മഹാമാനീഷിയുടെ പേര് പറയാൻ ഇയാൾക്ക് തോന്നിയില്ല എന്നത് എത്ര നീചമായ മനസ്സിന്റെ പ്രതിഫലനമാണ്..!
അവിടെ പഠിച്ചിട്ടും അവിടെ പഠിപ്പിച്ച തങ്ങളുടെ ഉസ്താദുമാരായ ഉലമാക്കളുടെ കണ്ണിമുറിയാത്ത പാരമ്പര്യം എല്ലാ വിഷയത്തിലും അവകാശപ്പെടാൻ ഇവരിൽ പലർക്കും കഴിഞ്ഞില്ല - ചിലർ ആദർശപരമായും മറ്റുചിലർ കർമ്മപരമായും ശംസുൽ ഉലമാ ഖുതുബി അവർകളെ പോലുള്ള ഉസ്താദുമാരുടെ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപനത്തിന് തന്നെ വലിയൊരു പങ്ക് വഹിച്ചവരാണ് മഹാൻ) പാതയിൽ നിന്നും വഴിമാറി.
എന്നാൽ അക്കൂട്ടത്തിൽ മുൻഗാമികളായ തങ്ങളുടെ ഉലമാക്കളുടെ പാതയിൽ നിന്ന് ഒരു വിഷയത്തിലും ഒരണുവിട വ്യതിചലിക്കാത്ത ഒരു പുണ്യതാരകം നാദാപുരം പള്ളിയുടെ ഓരോ അണുവിലും വിജ്ഞാനത്തെ നിറച്ചു കടന്നു പോയിട്ടുണ്ട്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള പള്ളിയുടെ ചരിത്രത്തിന്റെ മൂന്നിൽ ഒന്ന് കാലം അവിടെ ദർസ് നടത്തിയ കീഴന ഓർ (കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാർ). ആ മഹാന്റെ പേര് ദർസ് നടത്തിയവരിൽ പരാമർശിക്കാത്ത നാദാപുരം പള്ളിയുടെ ചരിത്രം കേവലം ആദരവായ സ്വിദ്ദീഖുൽ അക്ബർ തങ്ങളുടെ പേര് പറയാത്ത ഇസ്ലാമിക ചരിത്രം പോലെ അപൂർണ്ണവും അപഹാസ്യവുമാണ്..!
കീഴന ഓർ അവിടെ ദർസ് നടത്തിയിരുന്നു എന്ന സത്യം ആളുകൾ അറിഞ്ഞാൽ ഇവർക്ക് എന്താണ് നഷ്ടം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..! ഖുതുബി(റ) അവർകൾ ദർസ് നടത്തിയ അതേ വിരിപ്പിൽ അതേ സ്ഥലത്ത് അൻപതിൽ പരം വർഷം ദർസ് നടത്തിയവരാണ് ശംസുൽ ഉലമാ കീഴന ഓർ. ഖുതുബി(റ) യെ അക്ഷരാർത്ഥത്തിൽ പിൻതുടർന്ന, അവിടുത്തെ വായിൽ നിന്നും നുകർന്ന വിജ്ഞാനത്തിന് ഒരല്പ്പം പോലും കുറയ്ക്കാതെ കൂട്ടാതെ കൂറ് പുലർത്തിയ മഹാൻ.
http://nanmayudevazhi.blogspot.com/2014/08/blog-post_89.html
ജമാഅത്തുകാരന്റെ മാധ്യമത്തിന് പോലും ആദർശവ്യത്യാസം പോലും ആ മഹത്വത്തെ പറയുന്നതിൽ തടസ്സമായില്ല..! എന്നാൽ തങ്ങളുടെ സംഘടനക്കാരൻ അല്ലാതായിപ്പോയി എന്ന കുറ്റമാണ് സുന്നികൾ തന്നെ നടത്തുന്ന സുപ്രഭാതത്തിൽ കീഴന ഓർ ദർസ് നടത്തി എന്ന് എഴുതുന്നതിൽ നിന്നും അവരെ വിലക്കിയത്..! എന്നാൽ നിങ്ങൾ പറയൂ തമ്മിൽ ഭേദം തൊമ്മൻ തന്നെയല്ലേ..!
ആയുഷ്ക്കാലം മുഴുക്കെ സംഘടനാ ഭേദമന്യേ കേരളത്തിലെ ഉലമാക്കൾക്ക് ആകമാനം അറിവ് പകർന്നു കൊടുത്ത ആ വിശുദ്ധ നിലാവെളിച്ചത്തിന്റെ മഹത്വത്തെ മൂടിവെക്കാൻ ഏതൊക്കെ ദു:ശക്തികൾ ശ്രമിച്ചാലും ഇരുട്ടിനെ വകഞ്ഞു മാറ്റി ആ പാൽനിലാവിന്റെ ശോഭ തെളിഞ്ഞു കാണും. അക്ഷരങ്ങളിൽ മാത്രമേ നിങ്ങൾക്ക് തിരുത്തുകൾ സാധ്യമാകൂ - കേരളത്തിലെ മുസൽമാന്റെ മനസ്സിൽ, ആലിമീങ്ങളുടെ മനസ്സിൽ, നാദാപുരത്തെ പള്ളിയുടെ അകത്തും പുറത്തും ഉള്ള ഓരോ അണുവിലും ചുറ്റുപാടുള്ള ഓരോ മണൽതരിയുടെ മനസ്സിലും കീഴന ഓർ എന്ന പ്രകാശഗോപുരം കത്തിച്ചു വെച്ച വെളിച്ചത്തിന്റെ തിരി തിരുത്തുകൾക്ക് സാധ്യമല്ലാത്ത വിധം ജ്വലിച്ചു നിൽക്കുന്നു..
നാദാപുരം പള്ളിയിൽ ദർസ് നടത്തുന്നത് വലിയൊരു കാര്യമായി നിങ്ങൾ തന്നെ മനസ്സിലാക്കുകയും അത് ഇല്ലാത്തവരുടെ മേൽ ചാർത്തികൊടുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിൽ അതേ പള്ളിയിൽ കീഴന ഓറുടെ വഫാതിനു ശേഷം ഏകദേശം 15 വർഷത്തോളമായി ദര്സ് നടത്തുന്നുണ്ട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യരായ നേതാവ് ചേലക്കാട് കുഞ്ഞാലി ഉസ്താദ് അവർകൾ. ആ പേരും നിങ്ങൾ അറിയണം..!
സംഘടനാ സങ്കുചിത മനോഭാവം ചരിത്രത്തെ പോലും പച്ചയായി മാനഭംഗപ്പെടുത്താൻ ഉപയോഗിക്കുന്ന സുപ്രഭാതത്തിൽ ഈ ലേഖനം എഴുതിയ ആളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ നോക്കുമ്പോൾ നല്ല ഒന്നാം നമ്പര് വഹ്ഹാബി ആണ് മൂപ്പർ..! വഹ്ഹാബിക്ക് എന്ത് പാരമ്പര്യം എന്ത് ചരിത്രം..! എങ്ങനെയും വിശുദ്ധ ഇസ്ലാമിനെ തന്നെ ഇല്ലാതെയാക്കാൻ പാടുപെടുന്ന ഇത്തരക്കാരുടെ കയ്യിൽ സുന്നികളുടെ അധികാരത്തിൽ ഉള്ള മാധ്യമങ്ങൾ പോലും വിട്ടുകൊടുത്ത് പരിസരം മലീമസം ആക്കുന്നതിൽ നിന്ന് 'ഔലിയാക്കളുടെ' 'പുണ്യ'സമസ്തക്കാരെ നിങ്ങളൊന്നു ശ്രദ്ധ വെക്കണേ..!
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന മഹത്തായ ഉലമാ സംഘത്തിന്റെ പേര് പോലും നേരാനേർക്ക് എഴുതാൻ മനസ്സിലെ കുടിലത അനവദിക്കുന്നില്ല ഇവരെ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. ഇതേ പത്രം പുറത്തിറങ്ങുന്നതിനു മുന്നോടിയായി ഇതിനു സകല ആശംസയും എഴുതി അർപ്പിച്ചവരാണ് സംസ്ഥാനയുടെ നേതാക്കൾ എന്നത് ഓർമ്മിപ്പിക്കട്ടെ.
'സത്യസാക്ഷിയാവുക' എന്നും പറഞ്ഞു ലക്ഷങ്ങളെ സംഘടിപ്പിച്ചു അവരുടെ ഒക്കെ മുമ്പിൽ വെച്ച് 'സ്വദഖത്തുള്ള മൗലവി അല്ലാത്ത ജുമുഅ ഖുതുബക്ക് സ്പീക്കർ അനുവദനീയമാക്കിയ തീരുമാനത്തിൽ 39 പേരും ഒപ്പ് വെച്ചു' എന്നും സമ്മതിച്ചു എന്നുമൊക്കെ പച്ചക്കള്ളം അടിച്ചു വിട്ട്, വന്നവരെ ഒക്കെ അസത്യസാക്ഷികൾ ആക്കിയ പഴയ സംസ്ഥാനക്കാരൻ ആയ ബഹുമാന്യരായ നേതാക്കളൊക്കെ തന്നെയല്ലേ ഇന്നും അവിടെ ഉള്ളത്. കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ..!
മദ്രസ്സയിലെ കുഞ്ഞുങ്ങളുടെ കയ്യിലൂടെ വാങ്ങിയെടുത്ത കറൻസി നോട്ടുകൾക്ക് നിങ്ങൾ സംഘടന അന്വേഷിച്ചിട്ടില്ല എങ്കിൽ, അത് വാങ്ങുന്ന ആളുകളെ വരിചെർക്കുന്നതിൽ നിങ്ങൾ സംഘടന അന്വേഷിച്ചിട്ടില്ല എങ്കിൽ പിന്നെ അത് വായിക്കുന്ന ആളുകളെ വഞ്ചിക്കുന്ന ഇല്ലാക്കഥകൾ പ്രചരിപ്പിക്കാതെ കൊടുക്കുന്ന ചരിത്രങ്ങൾ എങ്കിലും സംഘടനാ ഭേദം നോക്കാതെ സത്യം പറയുക.
സത്യമേ വിജയിക്കൂ - അസത്യത്തിന്റെ
Subscribe to:
Posts (Atom)